Friday, October 24, 2008

എന്റെ പ്രിയ സുഹൃത്തിന്.............

സുഖമാണോ നിനക്ക്..?എത്ര നാളുകളായി നാം തമ്മില്‍ സംസാരിച്ചിട്ട്....നീയറിയുന്നുവോ എന്റെ മൌനത്തിന് നീ പോയതിനോളം പഴക്കമുണ്ട്.എന്റെ സ്വപ്നങ്ങള്‍ക്കിപ്പോഴും നിന്റെ മുഖഛായയുണ്ട്.മാധുര്യമുള്ള ഒരോര്‍മയായി നിന്റെ വാക്കുകളിലെ ശീതളിമയെ ഞാനിപ്പോഴും മനസ്സിലേറ്റുന്നു.എന്തിനു വേണ്ടിയെന്നു നീ ചോദിച്ചേക്കാം...ഒന്നും മനപ്പൂര്‍വമല്ലെന്നു മാത്രമെനിക്കറിയാം.പണ്ടെന്നോ ഒരുനാള്‍ ഉയരങ്ങളിലേക്കു പറന്നിറങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു നീ പറഞ്ഞിരുന്നു...പരാജയങ്ങള്‍ക്കു മുന്നിലും അടി പതറരുതെന്ന് എന്നെ പടിപ്പിച്ച എന്റെ അജ്ഞാത സുഹൃത്തെ..........നിനക്കു നന്ദി........

Wednesday, October 8, 2008

.....ഞാന്‍....

...........................“സ്വപ്നങ്ങളില്ലാത്തൊരുറക്കം വേണമെന്ന് ഞാന്‍ വാശിപിടിച്ചു...അന്നു ദൈവമെന്നെ കൊന്നു...”
ഞാനിപ്പോള്‍ ഒന്നിനെ കുറിച്ചും ചിന്തിക്കാറില്ല.കഴിഞ്ഞതിനെപറ്റിയോ, വരാനിരിക്കുന്നതിനെ പറ്റിയോ ഒന്നും.ഒന്നും ഞാന്‍ ചിന്തിക്കാറില്ല.ഓരോ ദിവസവും വിരസമായി കഴിഞ്ഞുപോകുന്നു.ചിലപ്പോള്‍ ചെറിയൊരു സന്തോഷം തന്നാല്‍ അടുത്ത നിമിഷം തന്നെ ഇരട്ടി ദു:ഖമാണു എന്നെ തേടിയെത്തുന്നത്.വിധി എന്ന രണ്ടക്ഷരത്തെ പഴിച്ച് ഞാനും ഒതുങ്ങിക്കൂടുന്നു.പക്ഷെ കാരണമില്ലാത്തൊരു രോദനം എന്നിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ട്.ചില നിമിഷങ്ങളില്‍ അതെന്റെ മിഴികളെ ഈറനണിയിക്കുന്നു.ചിലപ്പോള്‍ ഉറക്കെ കരയാന്‍ തോന്നാറുണ്ട്.മറ്റു ചിലപ്പോള്‍ ആര്‍ത്തുചിരിക്കാനും.എനിക്കു ഭ്രാന്താണെന്നു ചിലര്‍ വിശേഷിപ്പിക്കുന്നു.....ആണെന്നോ അല്ലെന്നോ പറയാന്‍ എനിക്കാവുന്നില്ല.കാരണം അതൊരു ഭയ സത്യമാണ്.ജീവിതത്തിന്റെ മാറാല പിടിച്ച വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഭ്രാന്തിയെന്നു മുദ്ര കുത്തുന്നതിനേക്കാള്‍ നല്ലതല്ലെ സ്വയം ഭ്രാന്തുത്വമുണ്ടെന്ന തിരിച്ചറിവുണ്ടാകുന്നത്...
കേട്ടാല്‍ വിഡ്ഡിത്തമെന്ന് തോന്നാവുന്ന ചില ചോദ്യങ്ങള്‍ എന്നിലുണ്ട്.ആര്‍ക്കുമതിനുത്തരം നല്‍കാന്‍ കഴിയില്ല.എന്റെ കണ്ണില്‍ മഹാത്മായ ഓഷോക്കു പോലും.കാരണം മരണമെന്തെന്നറിയാനുള്ള ത്വരയിലാണ് ഞാനന്നാ പുസ്തകമെടുത്തത്.‘വെറുപ്പു തോന്നിയ ജീവിതം‘ എന്തെന്നു പടിപ്പിക്കുകയാണ് ആ മഹാന്‍ ചെയ്തത്....ഇനി സ്വര്‍ത്ഥതയുടെ മുഖം മൂടിയണിഞ്ഞ് എന്റെ മാത്രം സന്തോഷത്തിനു വേണ്ടി ഒന്നും വീണ്ടെടുക്കാന്‍ ഞാന്‍ തയ്യാറല്ല.കാരണം ഈ ജീവിതം അത്ര രസമുള്ളതല്ല.യാഥാര്‍ത്യത്തിലേക്കു അടുക്കുന്തോറും ഓടിയൊളിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളോരോരുത്തരും.അവരിലൊരുവളായി ഞാനും നീയും.ഇത്രയൊക്കെയേ നമ്മളെക്കൊണ്ടും പറ്റൂ.ഇതിനപ്പുത്തേക്കു പോയാല്‍ നമ്മള്‍ അഹങ്കാരികളായിത്തീരും.വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കള്‍ക്കു മുമ്പില്‍ തെറ്റുകാരിയാകും.എന്നെ ഞാനാക്കുന്ന എന്റെ തോന്നലുകള്‍ക്കു മുമ്പില്‍ നന്ദിയില്ലാത്തവളാകും.അതൊന്നും ഞാനാഗ്രഹിക്കുന്നില്ല..
എന്റെ വീട്ടുകാ‍രെ ഞാനേറെ സ്നേഹിക്കുന്നു.ജീവനേക്കളേറെ,ലോകത്തേക്കാളേറെ എന്നൊന്നും ഞാന്‍ പറയുന്നില്ല.കാരണം എന്റെ ജീവനോടോ,ഈ ലോകത്തോടോ എനിക്കു മമതയില്ല.പിന്നെ അങ്ങനെ പറയുന്നതില്‍ കഴമ്പില്ലല്ലോ..എന്റെ ബന്ധുക്കളായി എന്നൊരു പാപം മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂ..അതിനു ഞാന്‍ ആരെ പഴിക്കണം.എന്നെ ഒഴിച്ച് അവരെല്ലാം ജീവിതം ആസ്വദിക്കുന്നവരാണ്.പരാജയം മണക്കുന്ന വഴികളിലൂടെ അവരധിവേഗം സഞ്ചരിക്കുന്നു.സന്തുഷ്ടരാണവര്‍.എന്നിട്ടും ഞാന്‍ മാത്രമെന്തേയിങ്ങനെ.?എനിക്കു ചുറ്റുമുള്ള കറുത്ത ഏകാന്തത അത്രത്തോളം അസഹനീയമാണ്.എന്റെ നിഴല്‍ ചെറുതായി ചെറുതായി എന്നിലേക്കു തന്നെ മടങ്ങിയെത്തുന്നതു പോലെ തോന്നുന്നു.മരണത്തിനും എനിക്കുമിടയിലുള്ള ദൂരം കുറഞ്ഞുവരുന്നതായും........

Tuesday, September 30, 2008

ഹായ്............

ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസ്സിന്റെ തളിര്‍ചില്ലയില്‍...................
നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി ഒരു പെരുന്നാള്‍ കൂടി...............................എല്ലാവര്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.................................

Sunday, September 14, 2008

ആരായിരുന്നു....നീ

നീ ആരായിരുന്നു.....?
ആദ്യ മഴയ്ക്കു ശേഷം ചിതലരിച്ച
ഓര്‍മമകളെ തട്ടിക്കുടഞ്ഞ് ഞാന്‍ ചിന്തിച്ചതതാണ്.............
മനസ്സിന്റെ കണാകോണുകളില്‍ഉറങ്ങിക്കിടന്ന
നിന്റെ മുഖംവെള്ള പൂശണമെന്നും,
നിന്റെ മിനുസമാര്‍ന്ന കൈവെള്ളയില്‍
ഒന്നു സ്പര്‍ശിക്കണമെന്നും ഞാനാഗ്രഹിക്കുന്നു........
ഓര്‍മ്മകള്‍ ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്ക്
ഇന്നില്‍ നിന്നു നാളെയിലേയ്ക്ക്
അനുസ്യൂതം ചലിച്ചുകൊണ്ടിരിക്കുന്നു
മറക്കയാണെല്ലാം............പൂമുഖ തിണ്ണയില്‍
നിന്‍ കാലൊച്ചകള്‍ക്കു കാതോര്‍ത്തിരുന്നതും
മഞ്ഞുപൊഴിയുന്ന നിരത്തിലൂടെ
നാമൊറ്റയ്ക്കു നടന്നതും
കണ്ണോടു കണ്‍ചേര്‍ത്ത് പ്രണയം പറഞ്ഞതും......
നിയോണ്‍ ബള്‍ബിന്റെ മങ്ങിയവെളിച്ചത്തിനു
ചുവട്ടില്‍ കണ്ണീരിന്റെ കയ്യൊപ്പ് കണ്ടത്
അന്തരാത്മാവില്‍ ചോദ്യമുയരുന്നു വീണ്ടും,
ആരായിരുന്നു നീ................ഓര്‍ക്കാന്‍...,മറക്കാതിരിക്കാന്‍
നൊമ്പരംമാത്രം സമ്മാനിച്ച നീ
ആരായിരുന്നു................................?

Thursday, August 28, 2008

അലസത.....

ഈയിടെയായി മടിയുടെ കടന്നുകയറ്റം ഇത്തിരി അധികമായിരിക്കുന്നു...എന്റെ ഓരോ രോമകൂപങ്ങളിലും മടി പടര്‍ന്നു കഴിഞ്ഞിരിക്കുന്നു...സമയമെന്തെന്നറിയാന്‍ ക്ലോക്കിലേക്കു നോക്കണമെന്നുണ്ടായിരുനു..പക്ഷെ മടിതോന്നി...ചിരിക്കാനും കണ്ണടയ്ക്കാനും മടി..എന്റെ കയ്യിലുണ്ടായിരുന്ന പേന ടേബിളില്‍ വെക്കാനും,ടി.വി കാണാനും ,പോസ്റ്റ് എഴുതാന്‍ പോലും മടി.....ഉറക്കം വരുന്നുണ്ട്..പക്ഷെ കണ്ണടക്കാന്‍ മടിയാണ്.....ആരോടെങ്കിലും എന്റെ കണ്‍പോളകള്‍ അടച്ചുതരാന്‍ പറയണമെന്നുണ്ടായിരുന്നു.....അതിനു നാവനക്കാന്‍ പോലും എന്റെ മടിയെന്നെ സമ്മതിക്കുന്നില്ല...എന്താണു ഞാനിങ്ങനെയെന്നു ചിന്തിച്ചതാണ്,അതിനെനിക്കുത്തരം കിട്ടുന്നില്ല...വളരെ നീരസത്തോടെ മാത്രമെ എനിക്കെന്തും കാണാന്‍ കഴിയുന്നുള്ളു....എന്തിനും ഞാനാദ്യം മുടക്കമെ പറയൂ എന്നെല്ലാവരും പറയുന്നു...ഇവിടെ എന്റെ അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നവരുണ്ട്....എന്നെ താലോലിക്കുന്നവരുണ്ട് പക്ഷെ എനിക്കൊന്നും സന്തോഷം നല്‍കുന്നില്ല...ഓരോ നിമിഷം കൂടുംതോറും എനിക്കീ ജീവിതം മടുക്കുന്നു...മടുപ്പുനിറഞ്ഞതാണീ ഭൂമിയിലെ ജീവിതം...........
നാമൊക്കെ സൌഹൃദങ്ങളുടെ വിലയറിയുന്നത് അതു നഷ്ടപ്പെടുമ്പോഴാണ്..ഞാനിപ്പോള്‍ അതനുഭവിക്കുന്നു...പല സൌഹൃദങ്ങളും എന്നില്‍ നിന്നും പടിയിറങ്ങുകയാണ്, അനുവാദം പോലും ചോദിക്കാതെ...പക്ഷെ കരയാറില്ല..കാരണം, ഞാനാരുമായും ആത്മബന്ധം സ്ഥാപിക്കാറില്ല..അനുഭവത്തില്‍ നിന്നും ഞാന്‍ പടിച്ച പാടമതാണ്...എന്റെ ഇടക്കുവെച്ച് തുടങ്ങിയ യാത്രയില്‍ ചിലരുമായി എനിക്കാത്മബന്ധമുണ്ഡായിരുന്നു...പിന്നീട് കാലചക്രം തിരിയുന്നതിനനുസരിച്ച് ചിലര്‍ ശത്രുക്കളാകാന്‍ തുടങ്ങി... എന്നെ തിരിച്ചറിയാത്തവരായിമാറിക്കൊണ്ടിരിക്കുന്നു............ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്..ആരോടും എനിക്കു കടപ്പാടില്ല....ചുറ്റുമുള്ളവരോട് ഞാന്‍ ചിരിക്കാറുണ്ട്..സംസാരിക്കാറുണ്ട്......ആ‍ നിമിഷങ്ങള്‍ കഴിയുന്നതോട് കൂടി എന്നിലേക്കുതന്നെ മടങിയെത്താന്‍ ഞാനിപ്പോള്‍ ശീലിച്ചിരിക്കുന്നു......ചിലപ്പോള്‍ ഒറ്റക്കിരിക്കാന്‍, ആള്‍ക്കൂട്ടത്തിനിടയില്‍ നിശബ്ദയായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്...കാരണം ഞാന്‍ സംസാരിച്ചാല്‍ അധികപ്രസംഗി എന്നു പറയുന്നവരാണധികവും...നിശബ്ദയാകാനും ഇവര്‍ സമ്മതിക്കില്ല....എന്തൊരു ലോകമാണിത്....എന്തു ചെയ്താലും കുറ്റം കാണുന്നവരാണിവിടം..............

Thursday, July 31, 2008

ഒരു സ്വപ്നം

എന്റെ ചിത കത്തിയെരിഞ്ഞാല്‍
ഒരു കരിങ്കല്‍ കഷ്ണം ബാക്കിയാകും,...എന്റെ ഹൃദയം....
കാലമേറെ കഴിയുമ്പോള്‍ ഒരു ശില്പി ആ കരിങ്കല്ലിന്റെ ഹൃദയത്തില്‍
നിന്നെ കണ്ടെത്തും.................
എന്റെ സ്വപ്നവീചികള്‍ പാടിയുണര്‍ത്തിയ,
എന്റെ സായന്തനങ്ങള്‍ സങ്കീര്‍ത്തനമാക്കിയ,
എന്റെ രാവുകള്‍ വര്‍ണ്ണഭമാക്കിയ.,
എന്റെ നൊമ്പരങ്ങളില്‍ സാന്ത്വനമേകിയ നിന്നെ....................

Friday, July 25, 2008

ഞാന്‍ കണ്ട പ്രണയം...........

നിറയെ വാകപ്പൂക്കള്‍ പൊഴിഞ്ഞുകിടക്കുന്ന ഇടവഴിയില്‍ വെച്ചാണ്
ഞാനവനെ ആദ്യമായി കാണുന്നത്...കോളേജിലെ ബഹളങ്ങളില്‍ നിന്ന്,
വിരസ വേളകളില്‍ നിന്ന് ഞാനൂളിയിടാറുള്ളത് കാമ്പസിനോട് ചേര്‍ന്നുള്ള
ആ ഇടവഴിയിലേക്കാണ്.അതായിരിക്കാം മരങ്ങളുടെ
ഇരുള്‍പറ്റിക്കിടന്നിരുന്ന ആ ഇടവഴിയെ ഞാനിത്രമാത്രം സ്നേഹിച്ചത്.... പതിവുപോലന്നും ഞാനവനെ കണ്ടു. അവന്റെ മുഖം അഞജാതമായൊരു
ദു:ഖം പേറുന്നതായി തോന്നി.തീക്ഷണമായ കണ്ണുകള്‍ ഗഹനമായി എന്തോ
ചിന്തിക്കുന്ന പോലെ കാണപ്പെട്ടു...കൂട്ടുകാരില്‍ നിന്നൊഴിഞ്ഞ്
ഏകാകിയായിരിക്കുന്ന അവനെയാണ് ഞാനെന്നും
കണ്ടിരുന്നത്.നെറ്റിയിലേക്ക് ഊര്‍ന്നുവീണ മുടിയിഴകളും ശൂന്യതയിലേക്കു
നോക്കിയുള്ള ഇരുത്തവും എന്റെ ശ്രദ്ദയാകര്‍ഷിച്ചിരുന്നു.....പലപ്പോഴും
തമ്മില്‍ കണ്ടാല്‍ വേര്‍ത്തിരിച്ചറിയാനാവാത്ത ഒരു ചിരി മാത്രം
അവനെനിക്കു സമ്മനിച്ചു....എന്നിട്ടും വിരസമായ ക്ലാസ്സിനും
നീണ്ടു മെലിഞ്ഞ പകലുകള്‍ക്കും ആശ്വാസമായിത്തീര്‍ന്നു ആ മുഖം..അവനെ
കാണുമ്പോ‍ള്‍ ഒരു നവവധുവിന്റെ ലജ്ജ എന്നിലുണരാന്‍
തുടങ്ങി....നിദ്രയുടെ അപാരതയില്‍ ഞാനവനുമായി സ്വപ്നതാഴ്വരകള്‍
കയറിയിറങ്ങി......വീണുകിടക്കുന്ന പൂക്കളെ നിര്‍ന്നിമേഷനായി നൊക്കിനില്‍ക്കുന്ന
അവനെയാണു ഞാനിന്നു കണ്ടത്..ഒന്നുകൂടി അടുത്തെത്തിയപ്പോള്‍ അവന്‍
കരയുകയാണെന്നു തോന്നി..കണ്‍ തടങ്ങള്‍ ചുവന്നിരുന്നു...നാസികാഗ്രം
വിയര്‍പ്പുകണങ്ങളാല്‍ മൂടപ്പെട്ടിരുന്നു.എന്താണെന്ന ചോദ്യത്തിനു
ഒന്നുമില്ലെന്ന മട്ടില്‍ തലയാട്ടുകയായിരുന്നു മറുപടി....പെയ്തൊഴിയാന്‍
വെമ്പിനില്‍ക്കുന്ന കാര്‍മേഘമാണവന്റെ മനസ്സെന്നെനിക്കു
തോന്നി.ചിലപ്പോഴൊക്കെ ദു:ഖങ്ങള്‍ ഞാനുമായി പങ്കുവെക്കാന്‍ അവന്‍
തയ്യാറായി.....ഉച്ചസമയങ്ങളിലെ ഒഴിവുവേളകളില്‍ നിറയെ പൂത്തുനില്‍ക്കുന്ന
വാകയുടെ ശീതളിമയിലേക്ക് ഞാനവനെ ക്ഷണിക്കാറുണ്ട്...അപ്പോഴൊക്കെ
വാ‍കപ്പൂ വര്‍ഷിച്ചിരുന്നു.പതിവുപോലന്നും പരസ്പരം പങ്കുവെച്ച
മൂകവിഷാദങ്ങള്‍ക്കൊടുവില്‍ പ്രണയമൊരു നാരങ്ങാമിട്ടായിയായി
അവനെനിക്കു നല്‍കി...അപ്പോഴേക്കും പ്രണയത്തിന്റെ സൈക്കോളജി
അവനെനിക്കു പകര്‍ന്നുതന്നിരുന്നു...വിശാലമായ കാമ്പസിലൂടെ
കൈകോര്‍ത്തു നടക്കുമ്പോള്‍ അവനൊന്നും പറഞ്ഞില്ല...അരങ്ങില്‍ മൌനം
മാ‍ത്രം തളം കെട്ടിനിന്നു.എനിക്കസഹ്യത തോന്നി..വാകച്ചോട്ടില്‍
വീണുകിടന്നിരുന്ന പൂക്കളെയാരോ ചവിട്ടിയരച്ചിരുന്നു.അതുനോക്കിനില്‍ക്കേ
അവന്‍ പറഞ്ഞുതുടങ്ങി...അലീനാ...ഞാന്‍....ഇടര്‍ച്ചയോടെ നിര്‍ത്തി.ഊഷമള
സ്വപ്നത്തിന്റെ നിണമണിഞ്ഞ പ്രതീക്ഷകളെ തലോടി ഞാനവനെത്തന്നെ
ഉറ്റുനോക്കി...അവന്‍ പറഞ്ഞതിത്രമാത്രം,അലീനാ ഞാന്‍ നിന്നെ
സ്നേഹിക്കുന്നു ഒരു സഹോദരിയെപ്പോലെ...പിന്നെ കനത്ത
കാല്‍ വെയ്പ്പുകളോടെ നടന്നുനീങ്ങി..അടിവയറ്റിലെവിടെയോ ഒരു
കുഞ്ഞുജീവനുണര്‍ന്ന് അവന്റച്ചനെ വിളിക്കുന്നതായെനിക്കു
തോന്നി...കരയാന്‍ ഞാന്‍ മറന്നുപോയിരുന്നു.......